ഒരു കേക്ക് കഥ
അതൊരു ഡിസംബർ മാസമായിരുന്നു. ഞങ്ങൾ രണ്ടാം വർഷം പിജിക്ക് പഠിക്കുന്ന സമയം. കോളേജിന്റെ പല കോണിലായി ക്രിസ്തുമസ് ആഘോഷത്തിനും കേക്ക് മുറിക്കലിനുമായി പിരിവും ഒരുക്കങ്ങളും തകൃതിയായി നടക്കുന്ന സമയം. പണച്ചിലവുള്ള ഇത്തരം ബൂർഷ്വാ ആഢംബരങ്ങളിൽ വിശ്വാസമില്ലാത്ത കൊണ്ട്, സകല പിരിവുകാരുടേം കണ്ണ് വെട്ടിച്ച് കാന്റീനിൽ ഒത്തു കൂടി, കാന്റീനിലെ താത്തനെ സോപ്പിട്ട് ചപ്പാത്തിയും ചിക്കൻ കറിയും വാങ്ങി കഴിച്ച്, ഇങ്ങടെ ചിക്കൻ കറിയിൽ ചാറു മാത്രേ ഉള്ളൂ താത്ത എറച്ചി ഇല്ല എന്ന് പരാതി പറഞ്ഞ്, മൂപ്പത്തീടെ വല്യ പന്തിയില്ലാത്ത നോട്ടത്തിനോട് ഇളിച്ച് കാണിച്ച് എറങ്ങി പോരുമ്പോഴാണ് ഹനീറാന്റെ ഒട്ടും ഔചിത്യമില്ലാത്ത ചോദ്യം വന്നത്. "അല്ല മക്കളെ നമുക്ക് കേക്ക് മുറിക്കണ്ടേ സാറ് മാര്ക്കും ജൂനിയഴ്സിനും കൊടുക്കണ്ടേ " അല്ലേലും ഈ വക കൊനഷ്ട് ചോദ്യം ചോദിക്കാൻ അവളേ കൊണ്ടേ പറ്റൂ. ആദ്യത്തെ പിന്നേം ഒപ്പിക്കാം. ഞങ്ങളുടെ കുഴപ്പം കൊണ്ടോ അതോ ഞങ്ങളൊഴികെ ബാക്കി എല്ലാരും തലതിരിഞ്ഞതായതു കൊണ്ടാണോ എന്നറിയില്ല ഡിപ്പാർട്ട്മെന്റിലും ജൂനിയഴ്സിന്റ ഇടയിലും ഞങ്ങൾക്ക് വല്യ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ രണ്ടാമത്തെ ന...