പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുഴി

ഇമേജ്
"രാമേട്ടനാണ്.  ഉണ്ണിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ കത്ത് കുഞ്ഞിന് കിട്ടുമോയെന്നറിയില്ല.  ഓർഫനേജിൽ അന്വേഷിച്ചിട്ടാണ് കുഞ്ഞിന്റെ ഇപ്പോഴത്തെ അഡ്രസ് കിട്ടിയത്. സുഖമില്ലാതെ കിടപ്പാണ്. മരിക്കുന്നതിന് മുൻപ് കുഞ്ഞിനെ ഒന്ന് കാണണമെന്നുണ്ട്. കഴിയുമെങ്കിൽ ഒന്നിവിടം വരെ വരണം." പല അഡ്രസ്സുകളിലൂടെ കയ്മാറിവന്ന കത്ത് ചുളുങ്ങി കീറിയിരുന്നു. നിഖിൽ അത് മടക്കി പോക്കറ്റിൽ ഇട്ടു. ജാലകത്തിന് പുറത്ത് വഴിവിളക്കുകളും വാഹനങ്ങളുടെ ഹെഡ് ലൈറ്റും ചേർന്ന് നഗരത്തിന്റെ ഇരുട്ടിനെ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. "മണിക്കലിലേക്ക് പോകുന്നുണ്ടോ." സുമിത്രയുടെ കണ്ണിൽ ആശങ്ക കാണാം.  "തീരുമാനിച്ചിട്ടില്ല.   ഗോപു ഉറങ്ങിയോ?"    "ഉം."  ഇതു വരെ മണിക്കലിനെ മറവിയിൽ എവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇരുപതുവർഷം കഴിഞ്ഞ് വന്ന കത്ത് കുഴി തോണ്ടി ദുർഗന്ധം വമിക്കുന്ന ഓർമ്മകളെ പുറത്തെടുത്തു. അതിന് തണുത്തുറഞ്ഞ മരണത്തിന്റെ ഗന്ധമായിരുന്നു. *******************  "ഉണ്ണി ആ കിണറിന്റെ ഒതുക്കു കല്ലിൽ ഇരിക്കണ്ട. അത് ഇടിഞ്ഞിരിക്കുന്നത് കാണുന്നില്ലെ." ഗൗരി ചേച്ചി കുടത്തിൽ വെള്ളമെട...