പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓർമ്മക്ക്

വീണ്ടും വരണമെന്ന് വിചാരിച്ചതല്ല. വരാതിരുന്നാൽ ഒരായുസ്സിലെ ഓർമ്മകൾ യാത്ര പറയാതെ പടിയിറങ്ങുമെന്ന് ഭയന്നു പോയി. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കാൻ ഉണ്ട്. ഈ പാതക്കും, ഇല്ലിക്കാടിനും, പാറക്കെട്ടിനും, ഇടവഴിക്കും അറിയുന്ന പോലെ എന്നെ മറ്റാർക്കും അറിയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാത്തിനും അതിരുകൾ വന്നു. ഇടവഴിക്കും ഇല്ലിക്കും ഉടമസ്ഥർ ആയി. പഴയ ഓർമ്മയിൽ പരിചയം പുതുക്കാൻ ചെന്നാൽ ചിലപ്പോൾ കമ്പിവേലി തുളച്ച് കയറും. വഴിയിൽവെച്ചാണ് സാവിത്രി ചേച്ചിയെ കണ്ടത്.   "അമ്മ വന്നില്ലേ ? " "ഇല്ല. വരും " "ലീലാമ്മ ചേച്ചിയെ കണ്ടോ?"  "ഇല്ല കാണണം." പിന്നീടൊന്നും പറയാനില്ലാത്ത കൊണ്ട് ഒരു ചിരി വരുത്തി യാത്ര പറഞ്ഞു. ഈ കാടിനോടും ദൗർഭാഗ്യങ്ങളോടും ആദ്യം പൊരുതാൻ വന്നവരിൽ ഒരാൾ അവരാണ്, ലീലാമ്മ ചേച്ചി. അതുകൊണ്ട് അവർക്ക് ഒന്നിനോടും ഭയമില്ല. മനസ്സിൽ തോന്നുന്നത് ആരേയും കൂസാതെ ഉറക്കെപ്പറയും, മുണ്ടു മുറുക്കിയുടുത്ത് പടക്ക് നിക്കും, ഉറക്കെ ചിരിക്കും, സ്നേഹിക്കും, എല്ലുമുറിയെ പണി എടുക്കും.  രാത്രി മുറ്റത്ത് വള്ളിക്കട്ടിൽ ഇട്ടു കിടക്കുമ്പോൾ, മാവും പ്ലാവും തീർക്കുന്ന രൂപങ്ങൾ കണ്ട് ഭയപ്പെടുമ്പോൾ, മ...

കല്ലൂട്ടി പാറ

ഇമേജ്
ഇതാണാ സ്ഥലം. ചുവന്ന മൺപാതയിൽ നിന്നൽപ്പം മാറി, സ്വർണ്ണ പുല്ലിൽ പൊതിഞ്ഞ് പാറക്കെട്ടുകൾക്കിപ്പുറം. ഉച്ചനേരത്താണെങ്കിൽ ചൂടുകാറ്റ് വരണ്ട മൺപാതയിൽ ഉണക്കിലയും പൊടിയും കൊണ്ട് വട്ടം വരക്കാറുണ്ട്.    സ്വർണ്ണപ്പുല്ലുകൾക്ക് നടുക്കായി നിൽക്കുന്ന പൂളച്ചുവട്ടിൽ വച്ചാണ് പലപ്പോഴും ഞാൻ അമ്മുവേടത്തിയെ കണ്ടിട്ടുള്ളത്. വിറക് കെട്ട് പൂളയിൽ ചാരി വച്ച് പുല്ലിൽ കാൽ നീട്ടിയിരുന്ന് മുറുക്കുന്നുണ്ടാവും.  അടുത്ത് പോയിരുന്നാൽ കഥ പറഞ്ഞു തരും. ചിലപ്പോൾ മരകഷണം വെട്ടി ഒതുക്കി പാവയെ ഉണ്ടാക്കും. ഞാൻ അതിന്റെ തലയിൽ പൂളപ്പൂ വച്ച് അലങ്കരിക്കും. അമ്മുവേടത്തിയുടെ കഥയിൽ ആനയോളം പോന്ന പക്ഷി ഉണ്ടാവും, മൂന്നു കണ്ണുള്ള പൂച്ചയുണ്ടാവും മേഘങ്ങൾക്കിടയിൽ കൊട്ടാരം ഉണ്ടാവും.  അമ്മുവേടത്തി രാവിലെ നേരത്തെ വരും, ഉച്ചതിരിഞ്ഞ് വിറകുമായ് വന്ന് പൂളച്ചോട്ടിൽ വിശ്രമിക്കും. വിറകൊതുക്കി കെട്ടും, പച്ചിലയും വള്ളിയും വെച്ച് തെരുക്കുണ്ടാക്കും. ചെറുതൊരെണ്ണം എനിക്കും ഉണ്ടാക്കിത്തരും, ഞാൻ അത് തലയിൽ വച്ച് മുകളിൽ ചുള്ളികമ്പ് വച്ച് അമ്മുവേടത്തിയെ പോലെ നടക്കും, ക്ഷീണം ഭാവിച്ച് വിയർപ്പ് തുടച്ച് പൂളച്ചോട്ടിൽ ഇരിക്കും, കാലു നീട്ടി വച്ച് മുറ...